ബെയ്ജിങ്: ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും എന്നാല്‍ തങ്ങള്‍ക്ക് സംഭവിച്ച സൈനിക നഷ്ടത്തിന്റെയും മറ്റും കണക്കുകള്‍ ചൈന ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നും ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിയന്‍. ജൂണില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ നാശനഷ്ടവും സൈനിക നഷ്ടവും ഇന്ത്യക്കാണ് നേരിടേണ്ടി വന്നതെന്നും ചൈന പറഞ്ഞു.
ഡല്‍ഹിയില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയില്‍ കനത്ത നാശനഷ്ടം വിതച്ചതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ സ്ക്രീന്‍ ഷോട്ടുകളും ഹു ഷിജിയന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അവകാശപ്പെട്ടത്.
ജൂണിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ ചൈനീസ് പട്ടാളക്കാര്‍ക്ക് മാത്രമേ ഏറ്റുമുട്ടലില്‍ മരണം സംഭവിച്ചിട്ടുള്ളു എന്നും ഒരു ചൈനീസ് സൈനികനേയും ഇന്ത്യന്‍ സൈന്യത്തിന് പിടിക്കാന്‍ സാധിച്ചിട്ടില്ലയെന്നും ഇന്ത്യന്‍ സൈന്യത്തില്‍ പലരേയും ചൈന പിടികൂടുകയാണ് ചെയ്തെന്നും എഡിറ്റര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക