കട്ടപ്പന കാറ്റാടികവലയിലാണ് അനന്തുവിന്റെ വീട്. കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബമ്പർ ഭാഗ്യക്കുറിയിലൂടെ 12 കോടി രൂപയാണ് അഞ്ച് പേരടങ്ങുന്ന കുടുംബത്തിലേക്ക് എത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ വിജയനും ഓണം ബമ്പർ ടിക്കറ്റ് എടുത്തിരുന്നു. അച്ഛൻ കട്ടപ്പനയിൽ നിന്ന് ടിക്കറ്റ് എടുത്തപ്പോൾ, മകൻ എറണാകുളത്ത് നിന്നും ഭാഗ്യം പരീക്ഷിച്ചു. വിജയന് ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്തുവും ടിക്കറ്റ് എടുത്ത് തുടങ്ങിയത്.
ജീവിതത്തിൽ ആദ്യമായി 300 രൂപ മുടക്കി വിജയൻ ബമ്പറെടുത്തു. എന്നാൽ ഫലം വന്നപ്പോൾ ഒന്നും കിട്ടിയില്ല. എന്നാൽ മകന്റെ ടിക്കറ്റിലൂടെ ഭാഗ്യം വന്നു. കുന്നിൻ മുകളിലെ ഒരു ഓടിട്ട വീടാണ് അനന്തുവിന്റേത്. കാറ്റടിക്കുമ്പോഴോക്കെ ഓടുകൾ പാറിപോകും. ശുദ്ധജലം കിട്ടാനും വളരെയധികം ബുദ്ധിമുട്ടാണ്. സമ്മാന തുക ഉപയോഗിച്ച് വഴിയും വെള്ളവും ഒക്കെയുള്ള ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്ന് വിജയൻ പറയുന്നു.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 314 പേര്‍ക്ക് കൊവിഡ്; 257 പേര്‍ക്ക് രോഗം സമ്പർക്കത്തിലൂടെ
അനന്തുവും കുടുബവും കുന്നുംപുറത്താണ് താമസിക്കുന്നത്. ഇവിടെ വഴിയും വെള്ളവും ഇല്ല. കുന്നുംപുറത്തു നിന്ന് ഞങ്ങൾക്ക് ആദ്യമൊന്ന് ഇറങ്ങണം. വഴി സൗകര്യമുള്ളിടത്ത് പത്ത് സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കണമെന്നാണ് ആഗ്രഹം. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഇവരുടെ മകൾ ആതിരയെ വിവാഹം കഴിച്ചയക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു കുടുംബം. ഇതിന്റെ വിഷമത്തിലിരിക്കെ ആണ് ഭാഗ്യം എത്തിയത്. എറണാകുളത്ത് ഒരു സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നു ആതിരക്ക്. എന്നാൽ കൊറോണ വന്നതോടെ ഇപ്പോൾ വീട്ടിൽ തന്നെ കഴിയുകയാണ്. അനുജന് ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ചേച്ചി ആതിരയും .
പ്രതികരിക്കാൻ ഇവിടെ എഴുതുക