കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. പാർലമെന്റിൽ കാർഷിക ബിൽ പാസ്സാക്കിയതിനെതിരായാണ് ഉമ്മൻചാണ്ടി ആരോപണവുമായി മുന്നോട്ട് വന്നത്. നോട്ടുനിരോധനവും ജിഎസ്ടിയും ഇതുപോലെയാണ് നടപ്പാക്കിയത്. യാതൊരു തയ്യാറെടുപ്പോ അറിയിപ്പോ കൂടാതെയാണ് ബിജെപി കാര്‍ഷിക ബില്ലുമായി മുന്നോട്ടു പോകുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കാര്‍ഷിക ബില്ലിൽ പ്രതിഷേധം: ശിരോമണി അകാലിദള്‍ രാഷ്ട്രപതിയെ കണ്ടു
കാര്‍ഷിക ബില്ല് രാജ്യത്തെ വലിയ പുരോഗതിയിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. അങ്ങനെയാണെങ്കില്‍ പിന്നെ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോദി ഭയക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ അവകാശമുള്ള കണ്‍കറന്റ് ലിസ്റ്റിലാണ് കൃഷി ഉൾപ്പെടുന്നത്. എന്നിട്ടും സംസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയിട്ടില്ല. യാതൊരു ചര്‍ച്ചക്കും നിൽക്കാതെ തിടുക്കപ്പെട്ട് നടപ്പാക്കുന്നതുകൊണ്ടാണ് കർഷകർക്ക് എതിരാണ് ബില്ലെന്നും കേവലം കുത്തകകളെ സഹായിക്കാനായുള്ള ബിൽ മാത്രമാണിതെന്നുമുള്ള വിമർശനങ്ങൾ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹം വേണ്ട, ആദ്യമായി മനസ്സ് തുറന്ന് സായ് പല്ലവി; തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്
അര്‍ധരാത്രിയില്‍ നോട്ടുനിരോധനം നടപ്പാക്കിയപ്പോള്‍ അത് കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ പോലും അറിഞ്ഞിരുന്നില്ല. തയാറെടുപ്പില്ലാതെ ജിഎസ്ടി നടപ്പാക്കിയതിന്റെ പ്രത്യാഘാതം രാജ്യം ഇപ്പോഴും അനുഭവിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക