സർക്കാർ ജീവനക്കാരുടെ സാലറി കട്ടിൽ നിർദേശങ്ങളുമായി സർക്കാർ. ഇക്കാര്യത്തിൽ മൂന്നു നിർദേശങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുവരെ മാറ്റിവച്ച ശമ്പളം പണമായി നൽകുമെന്നതുൾപ്പെടെയുള്ള നിർദേശമാണ് ഇതിലുള്ളത്. ഇതുസംബന്ധിച്ച് ഇന്ന് അഭിപ്രായം അറിയിക്കാൻ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പരിശോധനാഫലം നെഗറ്റീവ്…; ദൃശ്യം 2 സെറ്റിലേക്ക് ഐജി ഗീത പ്രഭാകറും
കഴിഞ്ഞ തവണ മാറ്റിവച്ച ഒരു മാസത്തെ ശമ്പളം പിഎഫിൽ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കും. പകരം പണമായി തുക ജീവനക്കാർക്ക് നൽകാം. ആറ് മാസത്തേക്ക് കൂടി ശമ്പളം മാറ്റിവയ്ക്കാൻ സമ്മതിക്കണമെന്നതാണ് ഒന്നാമത്തേത്. ഓണം അഡ്വാൻസ്, പിഎഫിൽ നിന്നുള്ള വായ്പ എന്നിവയുടെ തിരിച്ചടവിന് ആറ് മാസത്തെ സാവകാശം അനുവദിക്കാം. ഇവ രണ്ടും അംഗീകരിക്കാനാവില്ലെങ്കിൽ അടുത്ത മാർച്ച് വരെ മാസം മൂന്ന് ദിവസത്തെ ശമ്പളം വീതം മാറ്റിവയ്ക്കാൻ സമ്മതിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മുന്നോട്ട് വച്ച നിർദേശങ്ങളിൽ മാറ്റിവച്ച ശമ്പളം പണമായി തിരികെ നൽകുന്നതിനോട് എല്ലാവരും പൊതുവെ യോജിച്ചു. ഇവയിൽ ഏത് മാർഗമാണ് വേണ്ടതെന്ന് തീരുമാനിച്ച് ഇന്ന് വൈകുന്നേരത്തിനുള്ളിൽ രേഖാമൂലം അറിയിക്കണമെന്ന് സംഘടനകളോട് ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഇനിമുതല്‍ ആമസോണ്‍ ലഭ്യമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക