ബാബ്റി മസ്ജിദ് തകര്‍ക്കല്‍ കേസിലെ വിധിയെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് പ്രത്യേക കോടതി നടപടിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സുപ്രീംകോടതി വിധികള്‍ക്കും ഭരണഘടനാമൂല്യങ്ങള്‍ക്കും വിരുദ്ധമാണ് വിചാരണ കോടതി നടപടിയെന്നും അപ്പീല്‍ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ദുഖകരമായ ദിനമെന്ന് അസദുദ്ദീന്‍ ഒവെയ്സി കുറ്റപ്പെടുത്തി.
ബാബ്റി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ വിധി പറഞ്ഞത് ലകൗവിലാണെങ്കിലും എല്ലാ കണ്ണുകളും ഡല്‍ഹി പൃഥ്വിരാജ് റോഡിലെ അഡ്വാനിയുടെ വസതിയിലേക്കായിരുന്നു. അഡ്വാനിയും മുരളീമനോഹര്‍ ജോഷിയും സ്വന്തം വസതികളിലിരുന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി നടപടികളുടെ ഭാഗമായത്.
വിധി വന്നതിന് പിന്നാലെ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍പ്രസാദ് അഡ്വാനിയുടെ വസതിയിലെത്തി. വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച അഡ്വാനി, രാമജന്മഭൂമി വിഷയത്തില്‍ താനും ബി.ജെ.പിയും സ്വീകരിച്ച നിലപാട് കോടതിവിധിയിലൂടെ സാധൂകരിക്കപ്പെട്ടെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക