അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും. അമേരിക്കയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച പുലർച്ചെയാണു കുവൈത്തിന്റെ പതിനഞ്ചാമത് ഭരണാധികാരിയായ ഷെയ്ഖ് സബാഹ് വിട പറഞ്ഞത്. വിവിധ ലോകനേതാക്കൾ കുവൈത്ത് ഭരണാധികാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ജൂലായ് 22 നാണു കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിനെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ട് പോയത്. രണ്ടു മാസക്കാലം നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ചൊവാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. വൈകീട്ട് ദേശീയ ടെലിവിഷൻ ചാനലിലൂടെ അമീരി ദിവാൻ മരണവിവരം ഔദ്യോഗികമായി പുറത്തു വിട്ടു. കുവൈത്ത് ജനതക്കൊപ്പം പ്രവാസി സമൂഹവും വേദനയോടെയാണ് ആ വാർത്ത കേട്ടത്
അമീറിന്റെ വിയോഗത്തെ തുടർന്ന് കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധിയും നാല്പതു ദിവസത്തെ ദുഃഖാചരണവും ഏർപ്പെടുത്തിയിരിക്കുകയാണ്
ലൈഫ് മിഷനിൽ കമ്മീഷൻ നൽകി, അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാൻ സി.ബി.ഐ
കുവൈത്തിന്റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു. ചൊവാഴ്ച ചേർന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്റെ പതിനാറാമത് അമീർ ആയി തെരഞ്ഞെടുത്തത്.
ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഭരണഘടനാപരമായ ചില അധികാരങ്ങൾ അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു. അമീറിന്റെ വിയോഗ വാർത്ത സ്ഥിരീകരിച്ച ഉടൻ മന്ത്രിസഭ പ്രത്യേകയോഗം ചേർന്ന് ഭരണസാരഥ്യം ഏറ്റെടുക്കാൻ ഷെയ്ഖ് നവാഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സ്വാലിഹ് ദേശീയ ടെലിവിഷൻ ചാനലിലൂടെയാണ് പുതിയ അമീറിനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക