കോട്ടയം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ശബരിമല തീര്‍ഥാടനത്തിന് അനുമതിയായെങ്കിലും ഇതര സംസ്ഥാനക്കാരുടെ എണ്ണം എങ്ങനെ നിയന്ത്രിക്കുമെന്നതിനെകുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു.
ആരോഗ്യപ്രോട്ടോക്കോള്‍ പാലിച്ച് ഇവരെ എങ്ങനെ അതിര്‍ത്തി കടത്തുമെന്നത് സര്‍ക്കാറിനെയും പ്രതിസന്ധിയിലാക്കുന്ന കാര്യമാണ്. ആരോഗ്യവകുപ്പിന് പ്രോട്ടോക്കോള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തീര്‍ഥാടകരുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലെപ്പടുത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും പരിശോധന ശക്തമാക്കുകയും ചെയ്യും.
ആദ്യം ഉദ്യോഗസ്ഥ തലത്തിലും പിന്നീട് മന്ത്രിതല ചര്‍ച്ചയും നടക്കും. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ തന്നെ പരിശോധന സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക