എറണാകുളം: പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ ചിലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പറഞ്ഞു.
കോടതി നടപടിക്രമങ്ങള്‍ക്കനുസരിച്ച് നഷ്ടപരിഹാരം ഈടാക്കും, കരാറുകാരുടെ മാഫിയ, പാലം പൊളിക്കുന്നത് മെല്ലെയാക്കാന്‍ പ്രവര്‍ത്തിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇ. ശ്രീധരന് പാലം പുനര്‍ നിര്‍മാണം ഏറ്റെടുത്തതോടെ കുറ്റമറ്റ രീതിയിലും സമയ ബന്ധിതമായും പണി പൂര്‍ത്തിയാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.
750 മീറ്റര്‍ പാലത്തിന്റെ 450 മീറ്റര്‍ ഭാഗമാണ് പൂര്‍ണമായി പൊളിക്കുന്നത്. അനാവശ്യ കേസുകളുടെ പേരിലാണ് നിര്‍മാണ പ്രവൃത്തി വൈകിയതെന്നും പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിനുള്ള മുഴുവന്‍ തുകയും കരാറുകാരായ ആര്.ഡി.എസില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിജിലന്‍സ് കേസ് നിലനില്‍ക്കുന്നതിനാലാണ് ഇക്കാര്യത്തില്‍ കാലതാമസം നേരിട്ടത്. ഉടന്‍ തന്നെ വേണ്ട നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക