കോവിഡ് പശ്ചാത്തലത്തിലും ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം അടൽ ടണലിന്റെ ഉദ്ഘാടനം എറെ വിപുലമാക്കാനൊരുങ്ങി രാജ്യം. അടൽ ടണൽ പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും. 9.02 കിലോമീറ്ററാണ് മണാലിയെയും ലഹൗൽ താഴ്വരയെയും ബന്ധിപ്പിക്കുന്ന ടണലിന്റെ നീളം. അടൽ ബിഹാരി വാജ് പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ദക്ഷിണ പോർട്ടലിലേക്കുള്ള അപ്രോച്ച് റോഡിന്റെ ശിലാസ്ഥാപനം നടത്തിയത്. പിന്നീട് നരേന്ദ്രമോദി അധികാരത്തിൽ വന്നപ്പോഴാണ് തുരങ്കത്തിന് അടൽ ടണൽ എന്ന പേര് നൽകിയത്.
ഹത്റാസ് സംഭവത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്
ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ മലയാളി ചീഫ് എൻഞ്ചിനിയർ കെ.പി പുരുഷോത്തമനായിരുന്നു തുരങ്കപാതയുടെ നിർമാണ ചുമതല. സമുദ്ര നിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിലുള്ള ഹിമാലയത്തിലെ പീർ പഞ്ചാൽ റേഞ്ചിൽ അണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. കനത്ത മഞ്ഞ് വീഴ്ച കാരണം വർഷത്തിൽ ആറ് മാസം ലഹൗൽ താഴ്വരയിലേയ്ക്ക് യാത്ര സാധ്യമല്ല. എന്നാൽ തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ ഈ വെല്ലുവിളി ഇല്ലാതാകും. ഇരു കവാടങ്ങളിലും സുരക്ഷാ പരിശോധന സംവിധാനങ്ങൾ, എല്ലാ 150 മീറ്ററിലും ടെലിഫോൺ സംവിധാനം, ഓരോ 60 മീറ്ററിലും അഗ്നിശമന ഉപകരണം ഒരോ 250 മീറ്ററിലും സിസിടിവി ക്യാമറകൾ, വായു ഗുണനിലവാര പരിശോധന, ഓരോ 25 മീറ്ററിലും ഇവാകുവേഷൻ ലൈറ്റിംഗ്/എക്സിറ്റ് ചിഹ്നങ്ങൾ, എല്ലാ 50 മീറ്ററിലും അഗ്നിബാധയേൽക്കാത്ത ഡാമ്പറുകൾ ഇങ്ങനെ നീളുന്നതാണ് അടൽ ടണലിന്റെ പ്രത്യേകതകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക