ലക്നോ: ഹത്റാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവവുമായി ബദ്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം പോകാനുള്ള അനുമതി ലഭിച്ചു. എന്നാൽ രാഷ്ട്രീയക്കാര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല.
ഹത്റാസ് ജോയിന്റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടിയുടെ കുടംബം വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത മജിസ്ട്രേറ്റ് നിഷേധിക്കുകയും ആരുടേയും ഫോണുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക