ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാൽസംഗത്തിനിരയായി പെൺകുട്ടി മരിച്ച കേസിൽ, കോടതി മേൽനോട്ടമില്ലാതെ സിബിഐ അന്വേഷണം വേണ്ടെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഏത് അന്വേഷണ ഏജൻസി വന്നാലും കോടതി മേൽനോട്ടം വേണം. സർക്കാർ വാഗ്ദാനം ചെയ്ത ജോലിയും പണവും വേണ്ട. നീതി ലഭിക്കണം. ജീവിക്കണമെന്ന് മാത്രമാണ് അവൾ അവസാനമായി ആഗ്രഹിച്ചതെന്നും അമ്മ പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സഖ്യം എൻഡിഎയെ നേരിടും
കേസിൽ സിബിഐ അന്വേഷണത്തിന് യോഗി ആദിത്യനാഥ് സർക്കാർ ശുപാർശ ചെയ്തിരുന്നു. കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് നിയമ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. തീരുമാനം യോഗി ആദിത്യനാഥ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക