ന്യൂഡൽഹി: ഹത്രാസ് സംഭവം ഞെട്ടിക്കുന്നതും ക്രൂരവുമെന്ന് സുപ്രിംകോടതി. അന്വേഷണം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്തും. അസാധാരണ സംഭവമാണ് നടന്നത്. സുപ്രിംകോടതിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും.
കുടുംബത്തിന്റെയും സാക്ഷികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ അടക്കം മൂന്ന് കാര്യങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
അലഹബാദ് ഹൈക്കോടതിയെ സമീപിക്കാത്തത് എന്തെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. പൊതുതാത്പര്യ ഹര്‍ജികള്‍ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ സംസ്കരിച്ചതിനെ യു.പി സര്‍ക്കാര്‍ ന്യായീകരിച്ചു. പെണ്‍ക്കുട്ടി പീഡനത്തിന് ഇരയായില്ലെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയിലും ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക