സഖ്യത്തിന് കനത്ത തിരിച്ചടി നൽകി ബീഹാറിൽ രാഷ്ട്രീയ മാറ്റങ്ങൾ . തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പി നേതാക്കൾ കൂട്ടത്തോടെ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയിലേക്ക് പോകുന്നു. മുതിര്‍ന്ന നേതാവ് ഉഷ വിദ്യാര്‍ത്ഥിയാണ് ലോക് ജനശക്തി പാര്‍ട്ടിയിലേക്ക് പോയ ഒടുവിലത്തെ ബി ജെ പി നേതാവ്.
ചൊവ്വാഴ്ച ബി.ജെ.പിയുടെ രാജേന്ദ്ര സിംഗും എല്‍.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള ആളായി വിലയിരുത്തപ്പെട്ടയാളാണ് രാജേന്ദ്ര സിംഗ്. ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം രാമേശ്വര്‍ ചൗരസ്യ, അഞ്ച് തവണ ബി.ജെ.പി എം.എല്‍.എയായ ജവഹര്‍ പ്രസാദ് എന്നിവരും എല്‍.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
ബീഹാറില്‍ ബി.ജെ.പിയുടെ ചുമതല വഹിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസ് എല്‍.ജെ.പിയുമായി സഹകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.
എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പുറത്തു പോയതിന് പിന്നാലെ ബി.ജെ.പി- എല്‍.ജെ.പി സഖ്യമാണ് ബീഹാര്‍ ഭരിക്കാന്‍ പോകുക, അതിനാല്‍ നിതീഷ് കുമാറിന് വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ചിരാഗ് പാസ്വാന് രംഗത്തെത്തിയിരുന്നു.
ചിരാഗ് പാസ്വാന് നരേന്ദ്ര മോദിയുടെ ചിത്രമടക്കം ഉപയോഗിച്ച് മറുഭാഗത്ത് പ്രചരണം നടത്തുകയാണ്. ഇതിന് പിന്നാലെ മോദിയുടെ ചിത്രം പ്രചരണത്തിന് ഉപയോഗിക്കുകയാണെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ സഞ്ജയ് ജസ്വാള് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക