തിരുവനന്തപുരം ആറ്റിങ്ങല്‍ നഗരൂരില്‍ നടത്തിയ വാഹന പരിശോധനക്കിടയിൽ നാല് കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിമരുന്നുകള്‍ കടത്താന്‍ ശ്രമിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലംകോട് സ്വദേശി റിയാസ്, ജസീം ത്യശൂര്‍ സ്വദേശി ഫൈസല്‍, കോന്നി സ്വദേശി നിയാസ് ന്നിവരെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചത് വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചായിരുന്നു.
യുട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം
പരിശോധന നടത്തിയത് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രതികള്‍ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചത് മൂന്ന് കിലോ ഹാഷിഷ് ഓയിലും നൂറു കിലോ കഞ്ചാവുമാണ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങളെക്കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക