മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടറാമനെ വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആര്.ഡി സംഘത്തിലേയ്ക്ക് സര്‍ക്കാര്‍ നിയമിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീറാമിന്റെ നിയമനം സര്‍ക്കാര്‍ പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് നിയമനം. മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോൾ എന്തു വ്യാജവാര്‍ത്ത കണ്ടെത്താനാണെന്നാണ് ചെന്നിത്തലയുടെ പരിഹാസം.
തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട; നാല് പേര് അറസ്റ്റില്‍
ആരോഗ്യ വകുപ്പ് പ്രതിനിധിയായാണ് പി.ആര്.ഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്ന്റെ ഭാഗമായാണ് ശ്രീറാമിന്റെ പുതിയ നിയമനം. ശ്രീറാം പ്രവര്‍ത്തിക്കുക ഫാക്ട് ചെക്കില്‍ ആരോഗ്യ സംബന്ധമായ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്ന സമിതിയിലാകും. ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിയ്ക്കണമെന്നും തെറ്റ് ചെയ്ത എല്ലാവരെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നന്നും ചെന്നിത്തല ആരോപിച്ചു.
കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ മാധ്യമ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ശ്രീറാമിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായത്. കേസുമായി ബന്ധപ്പെട്ട് മൂന്നുതവണ കോടതി നോട്ടീസ് നല്‍കിയിട്ടും ശ്രീറാം ഹാജരായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക