കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യനീതിക്ക് വേണ്ടി ഉറച്ച നിലപാട് എടുത്ത പസ്വാൻ നാലു പതിറ്റാണ്ടിലേറെയായി പാര്‍ലമെന്റിലെ സജീവ സാന്നിദ്ധ്യമായിരുന്നുവെന്നും ബിഹാറില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന അദ്ദേഹം അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിലൂടെയാണ് ദേശീയ നിരയിലേക്ക് വന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ബിഹാറില്‍ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ് പസ്വാന്. മകന് ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റിലൂടെ പങ്കുവച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
എപ്പോഴും എന്റെ കൂടെയുണ്ടെന്ന് അറിയാം….മിസ് യൂ പപ്പാ’- അച്ഛനെ ഓര്‍ത്ത് ചിരാഗ് പാസ്വാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക