തിരുവനന്തപുരം: യൂടൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ ഒളിവിലെന്ന് പൊലിസ്. ഇവർക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. കോടതി ഇന്നലെ ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണം തുടരുകയാണെന്നും ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും പൊലിസ് പറയുന്നു.
കോട്ടയത്തെ സീറ്റുകള്‍ സ്വന്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ പി.ജെ ജോസഫ്
ഇവര്‍ക്കെതിരെ കേസെടുത്തത് സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ മര്‍ദിച്ചതിനാണ്. തമ്പാനൂർ പോലീസ് മൂവരുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല. വെള്ളിയാഴ്ചയാണ് കോടതി ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്കെതിരെ കോടതി ഉന്നയിച്ചത് രൂക്ഷ വിമര്‍ശനമാണ്. സംസ്കാരമുള്ള പ്രവൃത്തിയല്ല പ്രതികള്‍ ചെയ്തതെന്നും നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക