തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി ഖജനാവിലെ പണമെടുത്ത് ഗുരുസ്മാരകമായി തിരുവനന്തപുരത്ത് പ്രതിമ സ്ഥാപിക്കുകയും, കൊല്ലത്ത് സര്‍വ്വകലാശാല തുടങ്ങുകയും ചെയ്തതിലൂടെ ഗുരു മനുഷ്യകുലത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം ചെയ്തിരിക്കുന്നത് പുരോഗമനകലാസംഘം ജനറല്‍ സെക്രട്ടറി അശോകന് ചരുവില്‍. ഗുരുവിനെ തങ്ങളുടെ ജാതിയുടേയും മതത്തിന്റെയും മാത്രം ആളാക്കി, ചാരായക്കച്ചവടത്തിനും കോണ്‍ട്രാക്ട് പിടുത്തത്തിനും, വോട്ടുകച്ചവടത്തിനുമുള്ള അടയാളമാക്കി ഉപയോഗിച്ചിരുന്നവര്‍ വിരണ്ടിരിക്കുന്നു. യൂണിവേഴ്സിറ്റിയിലെ നിയുക്ത വൈസ് ചാന്‍സലറുടെ ജാതിയും മതവും അന്വഷിക്കുന്ന ജന്തുക്കളേ ഗുരു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം നിങ്ങളുടെ ചെവിട്ടത്ത് അടിക്കുകയില്ലെന്നും ഒരു ജീവിയും കായികമായി വേദനിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും ഫേസ്ബുക്പോസ്റ്റില്‍ പറഞ്ഞു.
പോസ്റ്റ് ചുവടെ.
ഗുരുവിന്റെ ജാതിയും മതവും
കൊല്ലത്ത് സ്ഥാപിതമായിരിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ നിയുക്ത വൈസ് ചാന്‍സലറുടെ ജാതിയും മതവും അന്വഷിക്കുന്ന ജന്തുക്കളോട് ഒരു വാക്ക്: ഗുരു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം നിങ്ങളുടെ ചെവിട്ടത്ത് അടിക്കുകയില്ല. കാരണം, ഒരു ജീവിയും കായികമായി വേദനിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. “അനുകമ്ബാദശകം” നമ്മുടെ മുന്നിലുണ്ടല്ലോ:
“ഒരു പീഡയെറുമ്ബിനും വരു
ത്തരുതെന്നുള്ളനുകമ്ബയും സദാ
കരുണാകര! നല്കുകുള്ളില് നിന്
തിരുമെയ് വിട്ടകലാതെ ചിന്തയും.”
ചരിത്രത്തില്‍ ആദ്യമായി ഖജനാവിലെ പണമെടുത്ത് ഗുരുസ്മാരകമായി തിരുവനന്തപുരത്ത് പ്രതിമ സ്ഥാപിക്കുകയും, കൊല്ലത്ത് സര്‍വ്വകലാശാല തുടങ്ങുകയും ചെയ്തതിലൂടെ ഗുരു മനുഷ്യകുലത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം ചെയ്തിരിക്കുന്നത്. ഇത് ഗുരുചരിത്രത്തിലെ മഹത്തായ വഴിത്തിരിവാണ്. അതോടെ ഗുരുവിനെ തങ്ങളുടെ ജാതിയുടേയും മതത്തിന്റെയും മാത്രം ആളാക്കി, ചാരായക്കച്ചവടത്തിനും കോണ്‍ട്രാക്ട് പിടുത്തത്തിനും, വോട്ടുകച്ചവടത്തിനുമുള്ള അടയാളമാക്കി ഉപയോഗിച്ചിരുന്നവര്‍ വിരണ്ടിരിക്കുന്നു.
ഗന്ധമറിയാതെ കുങ്കുമം ചുമന്നു നടന്ന ഈ കഴുതകളാണ് ഇത്രകാലവും ഗുരു എന്ന സൂര്യവെളിച്ചത്തെ മറച്ചു പിടിച്ചിരുന്നത്. ക്രിസ്തുമതം സ്നേഹത്തിന്‍്റെ മതമാണെന്നും ഇസ്ലാം മതത്തിന്‍്റെ ലക്ഷ്യം കരുണ സ്ഥാപിക്കലാണെന്നും കണ്ടെത്തിയ ഗുരു എല്ലാവരും എല്ലാ മതങ്ങളും പഠിക്കണമെന്ന് ഉദ്ഘോഷിച്ചു. എല്ലാ മതചിന്തകളും മറ്റ് മാനവിക ദര്‍ശനങ്ങളും പഠിച്ചശേഷം ഒരാളുടെ മനസ്സില്‍ രൂപം കൊള്ളുന്ന ദര്‍ശനമായിരിക്കണം അയാളുടെ മതം എന്ന് ഗുരു പറഞ്ഞു. ഒരു വീട്ടില്‍ വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ കഴിയണം. അനുനിമിഷം മനുഷ്യമനസ്സില്‍ മതംമാറ്റം സംഭവിക്കുന്നുണ്ട്.
ലോകത്തിന്റെ മുറിവിന് ദിവ്യൗഷധമായ ഗുരുസന്ദേശത്തെ ഇത്രകാലവും തന്‍്റെ ജാതിയുടേയും തന്റെ മതത്തിന്റെയും ചെപ്പിലടച്ചു വെച്ചു കച്ചവടം ചെയ്തവര്‍ക്ക് ഇനിയും മാപ്പു കൊടുക്കാന്‍ കേരളത്തിന് കഴിയില്ല.
അശോകന് ചരുവില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക