2017ല്‍ മുഖ്യമന്ത്രിയും യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയുടെ വിട്ടില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി സ്വപ്നയുടെ മൊഴി. യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിനായിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചതായും മൊഴിയില്‍ പറയുന്നു. സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴി പകര്‍പ്പ് പുറത്ത്.
ഈ യോഗത്തിന് ശേഷമാണ് ശിവശങ്കര്‍ തന്നെ എല്ലാ കാര്യങ്ങള്‍ക്കും വിളിച്ചിരുന്നു. ശിവശങ്കറിനെ പോലെ തന്നെ മുഖ്യമന്ത്രിക്കും തന്നെ അറിയാമെന്നും സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സ്വപ്ന എന്‍ഫോഴ്സ്മെന്റി നല്കിയ മൊഴിയില്‍ പറയുന്നു.
17ാം തിയ്യതി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴച. സര്‍ക്കാരും യുഎഇ കോണ്സുലേറ്റു തമ്മിലുള്ള എല്ലാ കാര്യങ്ങളുടെയും പോയിന്റെ ഓഫ് കോണ്ടാക്റ്റ് ശിവശങ്കറാണെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതല്‍ യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കര്‍ വിളിക്കാറുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള സംഭാഷണങ്ങളിലൂടെ തങ്ങളുടെ ബന്ധം സുദൃഡമായെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.
യുഎഇ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായത് മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാം. സ്പേസ് പാര്‍ക്കിലെ നിയമനത്തെ പറ്റിയും മുഖ്യമന്ത്രിക്ക് അറിയാമെന്നും അവിടെ അവസരം ഉണ്ടെന്നറിയിച്ചതും ശിവശങ്കറാണെന്ന് മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക