ഇന്ത്യയില്‍ കൊവിഡ് രണ്ടാമതും ബാധിച്ചത് മൂന്ന് പേര്‍ക്ക് മാത്രമെന്ന് ഐ.സി.എം.ആര്. മുംബൈയില്‍ രണ്ട് പേര്‍ക്കും അഹമ്മദാബാദില്‍ ഒരാള്‍ക്കുമാണ് രോഗം രണ്ടാമതും ബാധിച്ചതായി കണ്ടെത്തിയത്. ഐ.സി.എം.ആര് തലവന്‍ ബല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം അറിയിച്ചത്.
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് കൊവിഡ് രോഗം രണ്ടാമതും സ്ഥിരീകരിച്ചത്.
മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു
അതേസമയം കൊവിഡ് ഭേദമായ ഒരാള്‍ക്ക് എത്ര ദിവസത്തിനുള്ളില്‍ വൈറസ് ബാധിക്കുമെന്നത് സംബന്ധിച്ച കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും ഭാര്‍ഗവ പറഞ്ഞു.
അതേസമയം വൈറസ് ബാധിച്ച ഒരാളുടെ ശരീരത്തില്‍ രോഗത്തെ ചെറുക്കാനുള്ള ആന്റിബോഡി രൂപപ്പെട്ടിരിക്കും.എന്നാല്‍ ഇതിന്റെ ആയുസ്സ് സംബന്ധിച്ചാണ് വ്യക്തതയില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.
90-100 ദിവസത്തിനുള്ളില്‍ കൊവിഡ് രോഗം ഭേദമായ ഒരാള്‍ക്ക് വീണ്ടും കൊവിഡ് ബാധിക്കാമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഐ.സി.എം.ആര്‍ന്റെ പഠനത്തില്‍ ഇത് 100 ദിവസത്തിനുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു.ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗമുക്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക