കോവിഡ് പോസിറ്റീവായ ഗര്‍ഭിണികള്‍ ചികിത്സ തേടിയെത്തുമ്പോൾ അവരെ സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ഇന്ത്യയുടെ ഗഗന്യാന് പദ്ധതി വൈകുമെന്ന് ഐഎസ്ആര്‍ഒ തലവന്‍ കെ ശിവന്
സ്വകാര്യ ആശുപത്രികളില്‍ തന്നെ ചികിത്സിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മറ്റു വിധത്തിലുള്ള ഗുരുതര പ്രശ്നങ്ങളൊന്നുമില്ലാത്ത ഗര്‍ഭിണികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കുന്നത് ഇവിടങ്ങളിലെ കോവിഡ് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്ത നടപടിയെ അടിസ്ഥാനമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക