ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി. പൊലീസ് അറസ്റ്റ് ചെയ്തത് എരൂര്‍ സ്വദേശിയായ സമീപത്തെ കച്ചവടക്കാരനെയാണ്. കഴിഞ്ഞ ദിവസമാണ് സജ്ന ഷാജി ബിരിയാണി കച്ചവടം നടത്താന്‍ തന്നെ ഒരു വിഭാഗം കച്ചവടക്കാര്‍ അനുവദിക്കുന്നില്ലെന്നും കൂടെയുണ്ടായിരുന്ന ട്രാന്‍സ്ജെന്‍ഡറിനെ ആക്രമിച്ചുവെന്നും ഇതുമൂലം കച്ചവടം നടത്താനാകുന്നില്ലെന്നും ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. സജ്ന ബിരിയാണി വില്പന നടത്തിയിരുന്നത് എറണാകുളം ഇരുമ്പനത്തായിരുന്നു.
മകന്റെ ഗ്രൂപ്പില്‍ അമ്മ സഹപ്രവര്‍ത്തകനായ യുവാവുമായി ഒളിച്ചോടിയെന്ന് വ്യാജസന്ദേശം; ഒടുവില്‍ നടപടി
ഹില്‍ പാലസ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യ ഘട്ടത്തില്‍ നടപടിയെടുത്തിരുന്നില്ല. പിന്നീട് സംഭവം വിവാദമായതോടെ വിഷയത്തില്‍ മന്ത്രി കെ കെ ശൈലജ ഇടപെട്ടു. ഇതോടെ പൊലീസ് നടപടിയെടുക്കുകയും തുടർന്ന് എരൂര്‍ സ്വദേശി ഗിരീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സജ്നയ്ക്ക് പിന്തുണയുമായി സര്‍ക്കാര്‍ തലത്തിലുള്‍പ്പെടെ നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക