മുംബൈ: തുടര്‍ച്ചയായി പത്തുദിവസം നീണ്ടുനിന്ന റാലി ഒരൊറ്റദിവസത്തെ വില്പന സമ്മര്‍ദം തകര്‍ത്തു. ആഗോള വിപണികളിലെ നഷ്ടവും ഐടി, ബാങ്ക്, ഫാര്‍മ ഓഹരികളിലെ ലാഭമെടുപ്പുമാണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്സ് 1,066.33 പോയന്റ് നഷ്ടത്തില്‍ 39,728.41ലും നിഫ്റ്റി 290.60 പോയന്റ് താഴ്ന്ന് 11,680.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ വന്‍കിട ഓഹരികളിലാണ് വ്യാപകമായി വില്പന സമ്മര്‍ദമുണ്ടായത്.
ബാംഗ്ലൂർ മയക്കുമരുന്ന് കേസ്: വിവേക് ഒബ്റോയിയുടെ മുംബൈയിലെ വസതിയില്‍ പൊലീസ് റെയ്ഡ്
ആഗോള സൂചികകളിലെ നഷ്ടവും കോവിഡ് വ്യാപനവും അപര്യാപ്തമായ ഉത്തേജനപാക്കേജുകളുമാണ് വിപണിയിലെ നേട്ടം നിലനിര്‍ത്താന്‍ കഴിയാതിരുന്നതിനുപിന്നില്‍.
ബിഎസ്ഇയിലെ 802 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1797 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികള്‍ക്ക് മാറ്റമില്ല. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ താഴെപ്പോയി.
നിഫ്റ്റി 50 സൂചികയില്‍ എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ 2.60ശതമാനംമുതല്‍ 3.75ശതമാനംവരെ തകര്‍ച്ചനേരിട്ടു.
റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ കനത്ത നഷ്ടമാണ് സെന്‍സെക്സിലെ 400 പോയന്റോളം താഴാനിടയാക്കയിത്. ഏറ്റവും ഉയര്‍ന്ന നിലവാരമായ 1,185 രൂപയിലേയ്ക്ക് ഉയര്‍ന്ന ശേഷമാണ് ഇന്‍ഫോസിസ് വില്പന സമ്മര്‍ദനം നേരിട്ടത്. ഓഹരി വില മൂന്നുശതമാനത്തോളം താഴ്ന്ന് 1,095 രൂപയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക