കൊച്ചി: സംഘടനയിൽ നിന്നും പോയ നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമർശത്തിൽ പ്രധിഷേധം അറിയിച്ച് ഡബ്ല്യു.സി.സി താരസംഘടനയായ എ.എം.എം.എ ക്ക് കത്ത് നൽകി. നടിമാരായ രേവതിയും പദ്മപ്രീയയുമാണ് പ്രതിഷേധമറിയിച്ച് എ.എം.എം.എ.ക്ക് കത്തയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ പ്രസിഡന്റായ എ.എം.എം.എ നേതൃത്വത്തിന് അയച്ച തുറന്നകത്ത് നടിമാര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
എ.എം.എം.എ യിലെ അംഗമെന്ന നിലയില്‍ സഹപ്രവര്‍ത്തകയായ പാര്‍വ്വതി നല്കിയ രാജി, 2018ല്‍ ആരംഭിച്ച ഒരു യാത്രയിലേക്ക് തങ്ങളെ തിരികെ കൊണ്ടുപോയെന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ഒരുപാട് വേദനകളോടെയാണ് ആ യാത്ര ആരംഭിച്ചത്. ചലച്ചിത്രമേഖലയിലെ അഭിനേതാക്കള്‍ എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ക്രിയാത്മക അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു യാത്ര.
മുൻപൊരിക്കലും നടന്നിട്ടില്ലാത്ത വിധത്തില്‍ പൊതുവേദികളില്‍ ചര്‍ച്ചകള്‍ക്കുള്ള ഇടം സൃഷ്ടിച്ചതിനാല് ആ ശ്രമങ്ങള്‍ ചില വഴികളില്‍ ഫലപ്രദമാണ്. എന്നാല്‍ എ.എം.എം.എ യുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലും തങ്ങള്‍ക്ക് സഹകരണമുണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അതീവ വിഷമത്തോടെ എ.എം.എം.എ യില്‍ നിന്ന് രാജിവച്ച 2018ലെ സാഹചര്യത്തിലേക്കാണ് പാര്‍വ്വതിയുടെ രാജിയും എത്തി നില്‍ക്കുന്നത്.
എ.എം.എം.എ നേതൃത്വത്തിലെ ചില അംഗങ്ങള്‍ക്ക് അവരുടെ സ്ഥാനം ഉപയോഗിച്ച് ഒരു ക്രിമിനല്‍ അന്വേഷണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയും എന്നതിന്റെ ഒരു ഉദാഹരണമാണ് സെക്രട്ടറിയായ ഇടവേള ബാബുവിന്റെ അഭിമുഖം. അമ്ബത് ശതമാനത്തോളം വനിതാ അംഗങ്ങളുള്ള ചലച്ചിത്രമേഖലയിലെ ഏക സംഘടനയെന്ന നിലയില്‍ അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു നടപടിയും എ.എം.എം.എ സ്വീകരിച്ചില്ല. പകരം അവയെയും അവരുടെ പ്രശ്നങ്ങളെയും പൊതുവായി അന്യവല്ക്കരിക്കാനും പരിഹസിക്കാനും എല്ലാ ശ്രമങ്ങളും എ.എം.എം.എ നടത്തുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. പ്രധാനമായും മൂന്ന് കാര്യങ്ങളില്‍ എ.എം.എം.എ നിലപാട് വ്യക്തമാക്കണമെന്നാണ് നടിമാരുടെ ആവശ്യം.
എ.എം.എം.എ യുടെ ജനറല്‍ സെക്രട്ടറിയുടെ അടുത്തിടെ നടന്ന അഭിമുഖം അപകടകരമായ മാതൃകയാണ് സൃഷ്ടിക്കുന്നത്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനല്‍ കേസിനെ താഴ്ത്തികെട്ടാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിക്കുന്നതാണ് ആ മാതൃക.
ആക്രമിക്കപ്പെട്ട നടിക്ക് എതിരായ ഇടവേള ബാബുവിന്റ പരാമര്‍ശത്തില്‍ എ.എം.എം.എ നിലപാട് വ്യക്തമാക്കണം. അഭിമുഖത്തിന് പിന്നാലെ ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശത്തിലും എ.എം.എം.എ നിലപാട് അറിയിക്കണമെന്നും രേവതിയും പദ്മപ്രീയയും ആവശ്യപ്പെടുന്നു.
എ.എം.എം.എ യിലെ എക്സിക്യൂട്ടീവ് അംഗമായ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിലും എ.എം.എം.എ അഭിപ്രായം അറിയിക്കണം. പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ നിങ്ങളുടെ നിലപാടെന്താണെന്ന് ചോദിക്കുന്ന മാദ്ധ്യമങ്ങള്‍ അത് ചോദിക്കേണ്ടത് എ.എം.എം.എ യുടെ നേതൃത്വത്തോടാണെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക