ലോക നമ്പർ വൺ സ്പിൻ ബൗളർ മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. തമിഴ് നടന് വിജയ് സേതുപതിയാണ് മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുന്നത്. ‘800’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴ് വംശജരെ അടിച്ചമര്‍ത്തുന്ന രാഷ്ട്രീയക്കാരെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ച മുത്തയ്യ മുരളീധരനെ വിജയ് സേതുപതി അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് വിമര്‍ശനമുയര്‍ത്തിയാണ് പ്രതിഷേധം.
എല്‍ ടി ടി ഇയക്കെതിരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയ ആഭ്യന്തര യുദ്ധസമയത്ത് മുത്തയ്യ മുരളീധരന്റെ രാഷ്ട്രീയ നിലപാടിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹം ശ്രീലങ്കന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അന്ന് സ്വീകരിച്ചിരുന്നത്. മുരളീധരന് തമിഴ് വംശജന് ആയിട്ടും, ശ്രീലങ്കയുടെ വടക്കന്‍ ഭാഗത്തുള്ള തമിഴരുടെ പോരാട്ടങ്ങള്‍ അംഗീകരിക്കുകയോ അവരെ പിന്തുണയക്കുകയോ ചെയ്തില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം.
ഈ പശ്ചാത്തലത്തിലാണ്, സമൂഹമാധ്യമങ്ങളിലൂടെ മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയ്ക്കെതിരെ ഹാഷ്ടാഗുകള്‍ ഉയര്‍ന്നത്. ‘ഷെയിം ഓണ്‍ വിജയ് സേതുപതി’ എന്ന ഹാഷ്ടാഗുകളാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ടാഗുകള്‍ ട്രെന്‍ഡിങ്ങായിരുന്നു. വിജയ് സേതുപതി തമിഴ് സിനിമയ്ക്ക് അപമാനമാണെന്നുള്ള പ്രയോഗമൊക്കെ സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. .
‘തമിഴരുടെ വംശഹത്യ അദ്ദേഹത്തിന് (മുത്തയ്യ മുരളീധരന്) പ്രശ്നമല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം എന്തുകൊണ്ട് സിംഹളയില്‍ പുറത്തിറക്കികൂടാ’ എന്ന ചോദ്യമാണ് ട്വിറ്ററില്‍ ഒരാള്‍ ഉന്നയിച്ചത്.
‘ഇത് നിങ്ങള്‍ക്ക് നല്ലതല്ല സഹോദരാ’ എന്നാണ് ട്വിറ്ററില്‍ മറ്റൊരാള്‍ കുറിച്ചത്.
വിജയ് സേതുപതി ഈ വേഷത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പട്ടാളി മക്കള്‍ കക്ഷി സ്ഥാപക നേതാവ് എസ് രാമദോസ് അഭിപ്രയപ്പെട്ടു.
പാലായിൽ ഇനി കുടുംബപ്പോര്; ജോസ് കെ മാണിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് മാണിയുടെ മരുമകൻ എംപി ജോസഫ്
എന്നാല്‍ സിനിമയ്ക്ക് ശ്രീലങ്കന്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധമില്ലെന്നും മുത്തയ്യ മുരളീധരനെന്ന ഇതിഹാസ താരത്തിന്റെ ജീവിതം മാത്രമാണ് സിനിമയില്‍ പ്രതിപാദിക്കുന്നതെന്ന് ‘800’ന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മുത്തയ്യ മുരളീധരനാകാനുള്ള തയ്യാറെടുപ്പിലാണ് വിജയ് സേതുപതി. ക്രിക്കറ്റ് താരത്തിന്റെ ശരീരഭാഷ നേടുന്നതിനായി ഭാരം കുറയ്ക്കുന്നതടക്കമുള്ള വ്യായമങ്ങളിലൂടെ കടന്നുപോവുകയാണ് നടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക