ന്യൂഡല്‍ഹി: ലാവ്ലിന് കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹരജി പരിഗണിക്കുക ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ്. കൂടുതല്‍ സമയം ആവശ്യപ്പെട്ട് സി.ബി.ഐ തന്നെയാണ് സുപ്രിം കോടതിക്ക് വ്യാഴാഴ്ച കത്ത് നല്‍കിയത്.
ജസ്റ്റിസ് യു യു ലളിത് കഴിഞ്ഞ തവണ ലാവ്ലിന് കേസ് പ്രതികളെ രണ്ട് കോടതികള്‍ കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ സുപ്രിംകോടതി ഇടപെടണമെങ്കില്‍ ശക്തമായ കാരണങ്ങള്‍ വേണമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അന്ന് കോടതിയെ അറിയിച്ചത് ശക്തമായ കാരണങ്ങളുണ്ടെന്നും, രേഖാമൂലം സമര്‍പ്പിക്കാമെന്നുമാണ്. സി.ബി.ഐയുടെ അപ്പീല്‍ മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക