കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവ ശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കസ്റ്റംസ് സംഘം രംഗത്ത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ശിവശങ്കറിന്റെ തിരുവനന്തപുരം ആശുപത്രിയിലെ ചികിത്സയെന്ന് കസ്റ്റംസ് ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെ ശിവശങ്കര്‍ ചികിത്സ തേടിയത് എന്നും കസ്റ്റംസ് വിമര്‍ശിച്ചു. കസ്റ്റംസ് ഈ കാര്യം പറഞ്ഞത് അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ്.
ആരോഗ്യ പ്രശ്നമുള്ളവര്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റി നല്‍കും; കേരളാ പി.എസ്.സി
വൈദ്യപരിശോധനയില്‍ ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വ്യക്തമായി. ശിവശങ്കറിന് ഉണ്ടായിരുന്നത് വേദന സംഹാരി കഴിച്ചാല്‍ തീരാവുന്ന നടുവേദനമാത്രമാണ്. അദ്ദേഹം വക്കാലത്ത് ഒപ്പിട്ട് കൊച്ചിയില്‍ നിന്ന് മടങ്ങുമ്പോൾ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. അസുഖം നടിച്ചത് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് . കൂടാതെ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക