ഉത്തര്‍പ്രദേശ്: അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ഏഴു വയസുകാരനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗ്ഢിലാണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്തത് ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്സോ വകുപ്പുകള്‍ പ്രകാരമാണ്. സംഭവം വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കെ അടുത്ത പറമ്പിലേക്ക് വീണ പന്ത് എടുക്കാന്‍ പോയപ്പോഴാണ്. തൊട്ടടുത്ത വീട്ടിലെ ആണ്‍കുട്ടി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകന് അറസ്റ്റില്‍
സംഭവം നടന്നത് ഒക്ടോബര്‍ പന്ത്രണ്ടിനാണ്. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആണ്‍കുട്ടിയുടെ പ്രായം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഏഴു വയസ്സാണെന്നു മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ കുട്ടിയെ ഹാജരാക്കുമെന്ന പൊലീസ് അറിയിച്ചു. ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്
ആണ്‍കുട്ടി ഉള്ളത്. ഏഴിനും പന്ത്രണ്ടിനും ഇടയ്ക്കു പ്രായമുള്ള കുട്ടികള്‍ ഇത്തരം കുറ്റം ചെയ്താല്‍ ഐപിസി 83 വകുപ്പു പ്രകാരം ശിക്ഷയില്‍നിന്നു ഇളവു ലഭിക്കും. വകുപ്പില്‍ പറയുന്നത് കുറ്റത്തിന്റെ ഗൗരവം അറിയാത്ത പ്രായമെന്നു കണക്കാക്കി ഇളവു നല്‍കാമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക