സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. വിധി 28ആം തീയതി ബുധനാഴ്ചയാണ്. അദ്ദേഹത്തെ അതുവരെ അറസ്റ്റ് ചെയ്യാൻ അനുവാദമില്ല. എന്നാൽ ശിവശങ്കർ, സ്വർണമടങ്ങിയ കാർഗോ വിട്ടുകിട്ടാൻ കസ്റ്റംസിനെ വിളിച്ചു എന്ന ഇഡിയുടെ വാദം അദ്ദേഹത്തിനു തിരിച്ചടിയാവും. ഇഡി കോടതിക്ക് സീൽഡ് കവറിൽ തെളിവുകൾ കൈമാറുകയും ചെയ്തു.
കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത് അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ്. കസ്റ്റംസ് നൽകിയ മറുപടിയിൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശിവശങ്കർ കോടതിയെ അറിയിച്ചത് താൻ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരിൽ തന്നെ മാനസികമായ പീഡിപ്പിക്കുകയാണെന്നുമാണ്. ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയത് കസ്റ്റംസ്, എൻഫോഴ്സ്മെന്റ് കേസുകളിലാണ്. സിംഗിൾ ബഞ്ച് ഇരു കേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക