കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് ഇനി അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ശിക്ഷ ലഭിക്കും. കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഇനി ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇവർക്ക് ശിക്ഷ നൽകണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിർദേശിച്ചു. അതേസമയം, സംസ്ഥാനത്ത് പുതിയ നിർദ്ദേശം നടപ്പാക്കുമെന്നും ഇതേ കുറിച്ച് പഠിക്കാൻ ജല അതോററ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
കേന്ദ്ര ഭൂഗർഭ ജല അതോറിറ്റിയുടേതാണ് ഉത്തരവ്. 1986 ലെ പരിസ്ഥിതി നിയമം – അഞ്ചാം വകുപ്പ് പ്രകാരമാണിത്. കഴിഞ്ഞ ഒക്ടോബറിൽ ദേശിയ ഹരിത ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിർദ്ദേശം. കുടിവെള്ളം പാഴാക്കിയാൽ 5 വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ദിവസവും 5000 രൂപ വരെ കണക്കാക്കി പിഴ ഈടാക്കും. അതിനാൽ ഇനി മുതൽ കുടിവെള്ളം ഉപയോഗിച്ച് അലക്കൽ, വാഹനം കഴുകൽ, നീന്തൽ കുളങ്ങൾ പ്രവർത്തിപ്പിക്കൽ, ജല മോഷണം, ചോർച്ച എന്നിവ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക