ജമ്മുകാശ്മീരിന്റെ പ്രത്യേക പതാക പുനഃസ്ഥാപിക്കും വരെ തന്റെ പാർട്ടി ദേശീയ പതാക ഉയർത്തില്ലെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി അറിയിച്ചു. മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന ജമ്മുകാശ്മീരിലെ പ്രതിപക്ഷ സഖ്യത്തിലെ ഘടകക്ഷികളെ വെട്ടിലാക്കിയിരിക്കുകയാണ്. പതിനാല് മാസങ്ങൾക്ക് ശേഷമാണ് മാധ്യമങ്ങൾക്ക് മുന്നിൽ പിഡിപി നേതാവ് എത്തുന്നത്. ദേശീയ പതാകയുടെ അസാന്നിധ്യം മാധ്യമങ്ങൾ ഉന്നയിച്ചതോടെ അവർ നിലപാട് വ്യക്തമാക്കി.
പതിനാറ് സംസ്ഥാനങ്ങൾക്കായി ആറായിരം കോടി ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സർക്കാർ കൈമാറി
അതേസമയം, മെഹ്ബൂബ മുഫ്തിയുടെ നിലപാട് തന്നെ ആണോ കോൺഗ്രസിനും, നാഷണൽ കോൺഫറൻസിനും, സിപിഐഎമ്മിനും ഉള്ളതെന്ന് വ്യക്തമാക്കാൻ ബിജെപി ആവശ്യപ്പെട്ടു. ‘തങ്ങളുടെ പതാക റദ്ദാക്കപ്പെടുന്ന കാലത്ത് മറ്റ് പതാകകൾക്കൊന്നും പ്രാധാന്യമില്ല. 370 ആം വകുപ്പും ജമ്മുകാശ്മീരിന്റെ പതാകയും പുനഃസ്ഥാപിയ്ക്കും വരെ ദേശീയപതാക തന്റെ പാർട്ടി ഉയർത്തില്ല’. മെഹ്ബൂബ മുഫ്തി വ്യക്തമാക്കി. എന്നാൽ, മെഹ്ബൂബയുടെ പ്രസ്താവന ഇപ്പോൾ വിവാദമാക്കേണ്ടതല്ലെന്നായിരുന്നു നാഷണൽ കോൺഫറൻസിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക