വാളയാർ കേസിൽ നീതി ലഭിക്കുന്നതിനായി പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന് മുന്നിൽ ഈ മാസം 31 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അട്ടപ്പളത്തെ സമരപന്തൽ സന്ദർശിക്കും.
സർക്കാർ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്ത എം. ജെ സോജനെതിരെ നടപടി എടുക്കണമെന്നാണ് പെൺകുട്ടികളുടെ കുടുംബത്തിന്റെ പ്രധാനമായുള്ള ആവശ്യം. അതേസമയം, മുഖ്യമന്ത്രി തങ്ങളെ പറഞ്ഞ് പറ്റിച്ചെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ് കുടുംബം. ഒരാഴ്ച നീണ്ടു നിൽക്കുന്ന സമരത്തിന് ശേഷം സെക്രട്ടേറിയറ്റിന് മുന്നിലേയ്ക്ക് സമരം വ്യാപിപ്പിക്കാനാണ് പെൺകുട്ടികളുടെ കുടുംബത്തിന്റെയും സമരസമിതിയുടെയും ആലോചന. വിവിധ സംഘടനകളും സമരത്തെ പിന്തുണച്ചുകൊണ്ട് ഇവിടെ എത്തിയിരുന്നു.
സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗിനുനേരെ വിമർശനവുമായി വി.ഡി സതീശൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക