അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപോ ബൈഡനോ ആരെത്തുമെന്ന് ഇന്നറിയാം. ആദ്യ ഫലം ട്രംപിന് അനുകൂലമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തിയപ്പോൾ വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം നേടി. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും. 22 സംസ്ഥാനങ്ങളിൽ ട്രംപ് നിലവിൽ മുന്നിലാണ്. സൗത്ത് കാരൊളൈനയിലും ട്രംപ് മുന്നിലാണ്. അതേസമയം ജോർജിയയിലും ഫലം മാറിമറിയുകയാണ്. റിപ്പബ്ലിക്കൻ സംസ്ഥാനത്ത് ബൈഡൻ മുന്നിലാണ്. 16 ഇടത്താണ് ജോ ബൈഡൻ മുന്നിൽ നിൽക്കുന്നത്.
ആരോഗ്യമേഖല വളരുന്നു..; സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 39 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
ഇരു സ്ഥാനാര്‍ഥികളും വലിയ വിജയ പ്രതീക്ഷയിലാണ്. ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ യാത്ര വൈറ്റ് ഹൗസിലേക്കാകുമെന്ന് ബൈഡനും പറയുന്നു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസ്റ്റൽ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാൽ വോട്ടെണ്ണൽ നീണ്ടു പോകുന്നതിനുള്ള സാധ്യതയാണ് കാണുന്നത്. ഓഹായോയിലെ ഫലവും ഇരു സ്ഥാനാർത്ഥികൾക്കും നിർണായകമാകും. എന്തായാലും അമേരിക്കയിൽ ആരായിരിക്കും തലവൻ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക