ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിന് ശേഷം ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങി. ഇതിനിടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇഡിക്കെതിരെ പ്രതിഷേധവുമായി എത്തിയ ഭാര്യയും കുഞ്ഞും പുറത്തെത്തി ബന്ധുക്കളെ കണ്ടു.
റെയ്ഡിനിടെ കണ്ടെടുത്തുവെന്ന് പറഞ്ഞ് മഹസറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്ന് ബിനീഷിന്റെ ഭാര്യമാതാവ് പറഞ്ഞു. ഇന്നലെ രാവിലെ തുടങ്ങിയ ഇ.ഡി റെയ്ഡ് 26 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്.
ബിനീഷിന്റെ ഭാര്യാമാതാവിന്റെ ഫോണ്‍ ഇ.ഡി കസ്റ്റഡിയിലെടുത്തു. പരിശോധന കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്റെ ഭാര്യാമാതാവ്.
മനുഷ്യാവകാശ കമ്മിഷനേയും വനിതാ കമ്മിഷനേയും സമീപിക്കും. ഇഡിയുടെ പരിശോധനയ്ക്കെതിരെ സി.ജെ.എം കോടതിയില്‍ ഹര്‍ജി നൽകി.പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണം വീടിനകത്തെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക