സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടുത്തത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്. ഫയലിലേക്ക് തീപടർന്നത് ഫാനിൽ നിന്നുതന്നെയാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഗ്രാഫിക്സ് വിഡിയോയും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പൊലീസിന്റെ റിപ്പോർട്ട് ഫോറൻസിക് റിപ്പോർട്ടിനെ തള്ളുന്നതാണ്. എന്നാൽ ഫോറൻസിക് സംഘത്തിന് തീപിടുത്തത്തിന് പ്രത്യേക കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല.
കള്ളപ്പണകേസിൽ സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി അനുമതി
അന്തിമ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്, ഫാൻ ഉരുകിയെങ്കിലും തീപിടുത്തത്തിന് കാരണമായോ എന്ന് വ്യക്തമല്ലെന്നാണ്. എന്നാൽ ഫാനിൽ നിന്ന് തന്നെയാണ് തീപടർന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്യ കുപ്പിയിൽ നിന്ന് തീപടർന്നിട്ടില്ലെന്നും മദ്യ കുപ്പി കണ്ടെത്തിയത് വേറെ ക്യാബിനിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗ്രാഫിക്സ് വിഡിയോ ഇത് വിശദീകരിക്കുന്നതാണ്.
ഓഗസ്റ്റ് 25 നായിരുന്നു പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. പ്രതിപക്ഷ ആരോപണം, അന്വേഷണം അട്ടിമറിക്കാൻ തീയിട്ടതാണെന്നായിരുന്നു. എന്നാൽ സർക്കാർ വാദം ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക