കാഞ്ഞങ്ങാട്: ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീന് എംഎല്‍എയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 11 ന് ജാമ്യാപേക്ഷ പരിഗണിക്കും. പതിമൂന്ന് കോടിയുടെ തട്ടിപ്പിന് കമറുദ്ദീനെതിരെ തെളിവുണ്ട്. പ്രൊസിക്യൂഷന്റെ വാദം ഇവ ശേഖരിക്കാൻ രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമെന്നായിരുന്നു . ഇത് പരിഗണിച്ച് കോടതി, രണ്ട് ദിവസത്തേക്ക് കമറുദ്ദീനെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
എംസി കമറുദ്ദീൻ ആവര്‍ത്തിച്ചിരുന്നത് സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന നിലപാടാണ്. എല്ലാം ചെയ്തത് പൂക്കോയ തങ്ങളാണെന്നും കമറുദ്ദീൻ പറഞ്ഞിരുന്നു. ഇതുവരെ അന്വേഷണ സംഘത്തിന് കമറുദ്ദീന്റെ കയ്യിൽ നിന്ന് മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ല. അതേസമയം ഒളിവിൽ പോയ പൂക്കോയ തങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക