ബലാത്സംഗം ചെയ്തയാളുടെ ജനനേന്ദ്രിയം കടിച്ചു മുറിച്ച് യുവതി. 24 കാരിയായ യുവതിയാണ് മാനഭംഗം ചെയ്തയാൾക്കു ഇത്തരമൊരു ശിക്ഷ നടപ്പാക്കിയത്. ഇയാൾ ആയുധമേന്തി യുവതിയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയതാണെന്നാണ് റിപ്പോർട്ട്
യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷവും ഇയാൾ പിന്മാറാൻ ശ്രമിച്ചില്ല. ഇരയോട് അശ്ളീല പ്രവർത്തി ചെയ്യാൻ ആവശ്യപ്പെട്ട് ഇയാൾ അവിടെത്തന്നെ നിൽക്കുകയായിരുന്നു. നാടൻ തോക്കും മറ്റൊരു ആയുധവുമായി അർദ്ധരാത്രിയിലാണ് ഇയാൾ യുവതിയുടെ വീടിനുള്ളിൽ പ്രവേശിച്ചത്
വീട്ടിൽ നിന്നും ടി.വി. സെറ്റ്, ഫോൺ, പണം എന്നിവ മോഷ്ടിച്ചു കടത്തിയ ശേഷമാണ് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഘാനയിലാണ് സംഭവം. പുറത്തുപോകണമെങ്കിൽ അയാളുടെ ആവശ്യത്തിന് വഴങ്ങണം എന്നായി. അയാൾ പറഞ്ഞത് പോലെ ചെയ്യാൻ ഭാവിച്ചാണ് യുവതി ജനനേന്ദ്രിയം കടിച്ചു മുറിച്ചത്
എന്നാൽ അപ്രതീക്ഷിതമായ സംഭവത്തിൽ അത്യന്തം മുറിവേറ്റ ഇയാൾ യുവതിയുടെ മുറിയിൽ നിന്നും പുറത്തു കടക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി ആശുപത്രിയിൽ ചികിത്സ തേടി. യുവതി ഒരു വിദ്യാർത്ഥിനിയാണ്
എന്നാൽ ആശുപത്രിയിൽ എത്തിയ യുവതി തന്നെ ബലാത്സംഗം ചെയ്ത ആളെ അവിടെ കണ്ടെത്തുകയായിരുന്നു. ഇയാൾ ചികിത്സ തേടിയ ആശുപത്രിയിൽ തന്നെയാണ് യുവതിയുമെത്തിയത്. തുടർന്ന് യുവതി സംഭവം പോലീസിൽ അറിയിച്ചു.
ഇയാളെ ആശുപത്രിയിൽ വച്ച് തന്നെ അറസ്റ് ചെയ്ത് പോലീസ് കാവലിൽ ഏർപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. അറ്റുവീണ ഭാഗം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക