ഡല്‍ഹി : കൊവിഡ്- 19 പ്രതിരോധത്തില്‍ ലോകത്തിന് വലിയ പ്രതീക്ഷ നല്കിയ അമേരിക്കന്‍ മരുന്നുകമ്പനി ഫിസറിന്റെ വാക്സിന് സൂക്ഷിക്കുന്നത് വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍.
ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ക്ക് ഫിസര്‍ സംഭരിക്കുന്നത് പ്രയാസമാകും. ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ന്റെ ഡയറക്ടര്‍ റണ്‍ദീപ് ഗുലേരിയ ഈ അഭിപ്രായം മുന്നോട്ടുവെക്കുന്നു.
മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലാണ് ഈ വാക്സിന് സൂക്ഷിക്കേണ്ടത്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത് ഏറെ പ്രയാസകരമാകും. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ ഫ്രീസര്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക