കണ്ണൂർ :ജില്ലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് ജില്ലാ ശുചിത്വമിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി പരിശോധന തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി പത്ത് പ്രിന്റിങ്ങ് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ നിരോധിത ഫ്ളക്സ് ഉല്പങ്ങളില് പ്രിന്റിങ്ങ് എവിടെയും നടത്തുതായി കണ്ടെത്തിയിട്ടില്ല.
ഇലക്ഷന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമെ ഉപയോഗിക്കുവാന്‍ അനുമതിയുളളൂ. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്പോസിബിള്‍ വസ്തുക്കളും (പേപ്പര്‍/ പ്ലാസ്റ്റിക്/ തെര്‍മോക്കോള്‍ കപ്പുകള്‍, കുപ്പിവെളളം) ഒഴിവാക്കാനാണ് നിര്‍ദേശം. പകരം സോപ്പുപയോഗിച്ച് കഴുകി അണുവിമുക്തമാക്കാവുന്ന സ്റ്റീല്‍, ഫൈബര്‍, പ്ലേറ്റുകളും, ഗ്ലാസുകളും ഉപയോഗിക്കണം. ഭക്ഷണം പൊതിയുന്നതിന് വാഴയിലയാണ് ബദല്‍ ഉല്പന്നമായി ഉപയോഗിക്കേണ്ടത്. തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് പേപ്പറുകള്‍, പ്ലാസ്റ്റിക് നൂലുകള്‍, പ്ലാസ്റ്റിക് റിബണുകള്‍ എന്നിവയും ഉപയോഗിക്കാന്‍ പാടില്ല. വരും ദിവസങ്ങളില്‍ പ്രിന്റിങ്ങ് കേന്ദ്രങ്ങള്‍ക്ക് പുറമെ കടകളിലും മറ്റ് സ്ഥാപനങ്ങളിലും നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്തുവാന്‍ പരിശോധന വ്യാപിപ്പിക്കുമെന്ന് ജില്ലാ ഗ്രീന്‍ പ്രോേട്ടാക്കോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ പി എം രാജീവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക