ലഹരി സംഘത്തെ തേടി എറണാകുളം പനങ്ങാട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണം എത്തിയത് ആലപ്പുഴ പൂച്ചാക്കലിലെ ഒരു വിവാഹ വീട്ടിൽ.
പ്രതികൾക്ക് ലഹരി ഉപയോഗത്തിന് പണം നൽകിയവരിൽ വരൻ കൂടി ഉൾപ്പെട്ടതോടെ അന്വേഷണം സംഘം വധൂഗൃഹത്തിലുമെത്തി. ലഹരി വസ്തുവിന് ഗൂഗിൾ പേയിലൂടെ പണം നൽകിയ വരൻ വധൂഗൃഹത്തിലെ വിരുന്നിലായതിനാൽ തൽക്കാലം ചോദ്യം ചെയ്ത് വിട്ടയച്ചു.
കേസിൽ ഇതിനകം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പനങ്ങാട് സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ അനന്തലാൽ മനോരമ ഓൺലൈനോടു പറഞ്ഞു.
പ്രതികളിൽ നിന്ന് എംഡിഎംഎ ലഹരി പദാർഥം കണ്ടെത്തിയതോടെയായിരുന്നു അന്വേഷണവും അറസ്റ്റും. വിവാഹ വീട്ടിലെ ആഘോഷത്തിന് എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് അപകടമാണെന്ന് ഇൻസ്പെക്ടർ അനന്തലാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക