ഡിസംബർ നാല് മുതൽ യുഎഇയിലെ പള്ളികളിൽ ജുംഅ നമസ്കാരം പുനരാരംഭിക്കും. നേരത്തെ ജൂലൈ ഒന്ന് മുതൽ തന്നെ പള്ളികളിൽ നമസ്ക്കാരം ആരംഭിച്ചിരുന്നു എങ്കിലും വെള്ളിയാഴ്ചകളിലെ ജുംഅ നമസ്കാരത്തിന് വിലക്ക് തുടരുകയായിരുന്നു. കോവിഡ് മുൻകരുതലുകൾ പാലിച്ചു തന്നെയായിരുന്നു നേരത്തെയും നമസ്ക്കാരം അനുവദിച്ചിരുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാൻ കുവൈത്ത്
മഗ്രിബ് നമസ്കാരത്തിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമേ പള്ളികൾ തുറക്കുകയുള്ളൂ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കും. മറ്റ് നമസ്കാരങ്ങൾക്ക് 15 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കുകയും നമസ്കാരം കഴിഞ്ഞ് 10 മിനിറ്റുകൾക്ക് ശേഷം അടയ്ക്കുകയും ചെയ്യും. അതേസമയം പ്രായമായവർ പള്ളിയിൽ വരുന്നത് ഒഴിവാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക