കൊച്ചി : സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പേരില്‍ തൊഴില്‍ തട്ടിപ്പ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
നടപടി ക്രമങ്ങള്‍ക്കായി 2000 രൂപ മുന്‍കൂറായി നല്‍കണമെന്ന് ഇന്‍ഡിഗോയുടെ പേരില്‍ അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. തട്ടിപ്പിനെതിരെ ഡി.ജി.പിക്കും ഇന്‍ഡിഗോക്കും സാമൂഹ്യസംഘടനയായ ദിശ പരാതി നല്കി.
വിസ്താരക്കൂട്ടില്‍ കയറ്റി നിര്‍ത്തി അയാളെന്നെപ്പറ്റി ഇല്ലാക്കഥകള്‍ പറഞ്ഞപ്പോള്‍ എനിക്ക് സഹിക്കാനായില്ല. എന്നെ ഒറ്റപ്പെടുത്തിയ, കുറ്റപ്പെടുത്തിയ എല്ലാവരുടെയും മുഖം ഞാനയാളില്‍ കണ്ടു. ഞാനയളോട് കോടതി മുറിയില്‍ വച്ചു തന്നെ കയര്‍ത്തു സംസാരിച്ചു; ആംബുലന്‍സിലെ പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അകൗണ്ടന്റായി നിയമിക്കുമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്കുന്ന വാഗ്ദാനം. ജോലി തേടി സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ തട്ടിപ്പ് സംഘം ബന്ധപ്പെടുകയാണ്.
25,000 മുതല്‍ 30,000 രൂപ വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ജോലി ലഭിച്ചു കഴിഞ്ഞാല്‍ അടച്ച തുക തിരിച്ചു നല്‍കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്. നിരവധി പേര് തട്ടിപ്പിനിരയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക