ശബരിമലയിൽ തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി തെർമൽ സ്കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്. ഇത്തവണ കൊവിഡ് സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം. ശബരിമല സന്നിധാനത്ത് കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ എത്തുന്ന ഭക്തരുടെയും സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സുരക്ഷയെ മുൻനിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് തെർമൽ സ്കാൻ സംവിധാനം ഏർപ്പെടുത്തി.
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 240 രൂപ താഴ്ന്ന് 35760 രൂപയിലെത്തി
ഒരാളുടെ താപനില തെർമൽ സ്കാനിൽ കൂടുതലായി രേഖപ്പെടുത്തിയാൽ ഉടൻതന്നെ ആശുപത്രിയിൽ നിരീക്ഷണത്തിനു വിധേയരാവണം. തെർമൽ സ്കാൻ സംവിധാനം, വലിയ നടപ്പന്തൽ, സന്നിധാനം, ഉദ്യോഗസ്ഥർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, പൊലീസ് മെസ്, ദേവസ്വം മെസ് തുടങ്ങിയ സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് വേണ്ടി ഭക്തരുമായി കൂടുതൽ സമ്പർക്കം വരാൻ സാധ്യതയുള്ള സ്ഥലങ്ങളായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകൾ, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് എല്ലാ സുരക്ഷാ ഉപകരണങ്ങളും നൽകിയിട്ടുണ്ട്. നടപടി കഴിഞ്ഞ ദിവസങ്ങളിലായി ദർശനത്തിനെത്തുന്ന ഭക്തരിലും ഡ്യൂട്ടിയിലുള്ള പൊലീസുകാരിലും ജീവനക്കാരിലും കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക