സാമൂഹികപ്രവർത്തകൻ ബാബാ ആംതെയുടെ കൊച്ചുമകളെ മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹികപ്രവർത്തക കൂടിയായ ഡോ.ശീതൾ ആംതെ കരജ്ഗിയെ മഹാരാഷ്ട്രയിലെ ചന്ദ്രപുരിലെ വീട്ടിൽ വിഷംകഴിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബാബാ ആംതെയുടെ മകൻ വികാസ് ആംതെയുടെ മകളാണ് ഡോ.ശീതൾ. കുഷ്ഠരോഗികളെ പരിപാലിക്കുന്നതിനു വേണ്ടിയുള്ള സംഘടനയായ മഹാരോഗി സേവാ സമിതിയുടെ സിഇഒയായി പ്രവർത്തിക്കുകയായിരുന്നു ശീതൾ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശീതൾ അസ്വസ്ഥയായിരുന്നെന്ന് അവരോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.
ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, ഒരാഴ്ച മുൻപ് ശീതൾ മഹാരോഗി സേവാ സമിതിയിലെ ക്രമക്കേടുകളുടെ കുറിച്ചുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. എന്നാൽ രണ്ടു മണിക്കൂറിനുശേഷം പിൻവലിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക