തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന് ഇന്ന് തുടക്കം. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അഞ്ചുജില്ലകളിലെ കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരുമാണ് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നത്.
സംസ്ഥാനത്താകെ 29,972 പേരാണ് ഇതുവരെ സ്പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പോളിങ് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് വീട്ടിലെത്തി,വോട്ട് രേഖപ്പെടുത്തി വാങ്ങുക. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ അപൂര്‍വതയ്ക്കാണ് തുടക്കമാകുന്നത്.
ഈ മാസം എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ സ്പെഷ്യല്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്കാണ് ഇന്ന് മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുക.
മദ്യപിച്ച്, വാട്ട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം; അനന്തിരവന് അമ്മാവനെ അടിച്ചുകൊന്നു
വോട്ടര്‍മാരെ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ സന്ദര്‍ശിക്കുന്ന സമയം എസ്എംഎസിലൂടെയും ഫോണ്‍ മുഖേനയും മുന്‍കൂട്ടി അറിയിച്ചിരിക്കും. ബാലറ്റ് പേപ്പറില്‍ ആര്‍ക്കാണോ വോട്ട് രേഖപ്പെടുത്തേണ്ടത് ആ ആളിന്റ പേരിനു നേരെ പേനകൊണ്ട് ഗുണനചിഹ്നമോ ശരിചിഹ്നമോ ഇടണം.
വോട്ടുചെയ്തശേഷം പഞ്ചായത്ത്, ബ്ലോക്ക്, ജില്ല ബാലറ്റുകള്‍ പ്രത്യേകം പ്രത്യേകം കവറിലാക്കിയാണ് തിരികെ നല്‍കേണ്ടത്. ബാലറ്റ് തിരിച്ചുകിട്ടിയാല്‍ പൊളിങ് ഒാഫീസര്‍ രസീത് നല്‍കും. ബാലറ്റ് പോളിങ് ഒാഫീസറുടെ കൈവശം കൊടുക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് തപാല്‍ വഴിയോ ബന്ധുക്കള്‍ വഴി നേരിട്ടോ വരാണാധികാരിക്ക് എത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക