കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ ഉടൻ തന്നെ പിൻവലിയ്ക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. കാർഷിക ബിൽ പിൻവലിയ്ക്കുകയും കർഷകരോട് മാപ്പുപറയുന്നതിനും കേന്ദ്രം തയ്യാറാകണം. ജനാധിപത്യ വ്യവസ്ഥയിൽ പരസ്പരമുള്ള ചർച്ചകൾ എപ്പോഴും ആവശ്യമുള്ളതാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും കർഷക ആവശ്യങ്ങൾ ധരിപ്പിക്കാൻ രാഷ്ട്രപതിയെ കാണാൻ അനുമതി ചോദിച്ചിട്ടും നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാസ്ക് ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യസംഘടന
അത്തരമൊരു ചർച്ച നടന്നിരുന്നെങ്കിൽ പ്രതിഷേധങ്ങൾ നടക്കില്ലായിരുന്നെന്നും സാധാരണക്കാർക്ക് ഇത്തരത്തിൽ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നെന്നും അശോക് ഗെഹ്ലോട് പറഞ്ഞു. കാർഷിക നിയമങ്ങൾ കൊണ്ടുവരുമ്പോൾ പോലും ആരുമായും ചർച്ചയ്ക്ക് മുതിർന്നില്ലെന്നും അതിനാലാണ് ഇപ്പോൾ രാജ്യത്തെ കര്‍ഷകരെല്ലാം തെരുവ് വീഥികളിൽ പ്രതിഷേധിക്കുന്നതെന്നും ഗെഹ്ലോട് വ്യക്തമാക്കുന്നു.
കോവിഡ് വ്യാപന സാധ്യത, കർഷക സമരം അവസാനിപ്പിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
പ്രതികരിക്കാൻ ഇവിടെ എഴുതുക