അവകാശത്തിനായുള്ള പോരാട്ടത്തിലാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് കർഷകർ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നയങ്ങൾ പിൻവലിയ്ക്കണമെന്നാണ് കർഷകരുടെ ആവശ്യം. സർക്കാരുമായി കർഷക സംഘടനകൾ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. കാർഷിക നയങ്ങളിൽ ഭേദഗതി വരുത്താമെന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെയും കർഷക സംഘടന തള്ളുകയും നയങ്ങൾ പൂർണ്ണമായും പിൻവലിയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയുമായിരുന്നു.
ഭാരത് ബന്ദ് ; സുരക്ഷാ ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം
കൊടും തണുപ്പിനെ പോലും അവഗണിച്ച് തലസ്ഥാനത്ത് അവകാശത്തിനു വേണ്ടിയുള്ള സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ മേഖലകളിൽ നിന്നുള്ളവർ എത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭാരത് ബന്ദ് പുരോഗമിക്കുന്നത്. കര്‍ഷക സമരം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് 18 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ ഭാരത് ബന്ദ് പുരോഗമിക്കുന്നത്. തെലങ്കാനയില്‍ 10 മുതല്‍ 12 വരെ വഴി തടയും. ഡല്‍ഹിയില്‍ 11 മണി മുതല്‍ മൂന്നു മണി വരെ റോഡുകള്‍ ഉപരോധിക്കാനാണ് തീരുമാനം. കൂടാതെ, ബന്ദിന് പിന്തുണ നല്‍കണമെന്ന് പൊതുജനങ്ങളോട് കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
കമൽഹാസൻ ചിത്രത്തിൽ പ്രതിനായകനാകാൻ ഫഹദ്…!
കര്‍ഷക സമരത്തിന്റെ ശ്രദ്ധാകേന്ദ്രം ഹരിയാന – ഡല്‍ഹി അതിര്‍ത്തിയായ സിംഗുവാണ്. വാഹനങ്ങള്‍ തടയുകയോ, നിര്‍ബന്ധമായും കടകള്‍ അടുപ്പിക്കുകയോ ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഇന്ന്; പോളിംഗ് ബൂത്തിലെത്തുക 88,26,620 വോട്ടര്‍മാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക