കഴിഞ്ഞ ദിവസമാണ് തമിഴ് സീരിയൽ താരവും അവതാരകയുമായ വി.ജെ. ചിത്രയുടെ മരണവാർത്ത പുറത്തുവന്നത്. ആരാധകർക്ക് തീർത്തും ഞെട്ടലായിരുന്നു ചിത്രയുടെ മരണം. മരണത്തെ തുടർന്ന് പല വാർത്തകളും സംശയങ്ങളുമെല്ലാം പുറത്തുവന്നു. ഇപ്പോഴിതാ ചിത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ആത്മഹത്യാ ചെയ്തതാണെന്ന് വ്യക്തമാക്കുകയാണ്. ചെന്നൈയിലെ ഹോട്ടല്‍ റൂമില്‍ ബുധനാഴ്ചയാണ് ജീവനൊടുക്കിയ നിലയിലാണ് നടിയെ കണ്ടെത്തുന്നത്.
സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി തോമസ് ഐസക്
ലോവര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. 28 വയസായിരുന്നു. ചിത്രയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ആത്മഹത്യയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന് സ്റ്റോര്‍സ് എന്ന സീരിയലിലൂടെയാണ് ചിത്ര ശ്രദ്ധേയയായത്. നിരവധി പരിപാടികളിൽ അവതാരകയായെത്തിയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി നടി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക