ആയുർവേദ ഡോക്ടർമാർക്ക് വിവിധ ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഡോക്ടർമാർ നടത്തുന്ന സമരത്തെ എതിർത്ത് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ രംഗത്ത്.
പണം വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ഥി വോട്ട് ചോദിച്ചതായി ആരോപണം
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് സമരം നടത്തിയത് പാവപ്പെട്ട രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി.
ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നതിൽ തെറ്റില്ലെന്നും അതേസമയം ബ്രിഡ്ജ് കോഴ്സിലൂടെ ഡോക്ടർമാർ ബിരുദം സമ്പാദിക്കുന്നതിനോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ സമരത്തോട് സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക