അഭയയ്ക്ക് നൂറുശതമാനം നീതിലഭിച്ചുവെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കോടതിയോടുള്ള വിശ്വാസം വര്‍ധിച്ചുവെന്നും മൂന്ന് പതിറ്റാണ്ട് നടത്തിയ നിയമപോരാട്ടത്തിന്റെ വിജയമാണിതെന്നും ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറയുന്നതായും ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് കേസിനുവേണ്ടി ജോമോന് പുത്തന്‍പുരയ്ക്കല്‍ നടത്തിയത്.
അഭയ കൊലക്കേസിലേത് ദൈവ ശിക്ഷയെന്ന് സിബിഐ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് വര്‍ഗീസ് പി. തോമസ്
അഭയ കേസില്‍ പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. കൂടാതെ തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഇരുവര്‍ക്കും ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക